Latest News
Loading...

ചെയര്‍മാന്‍ തെര‍ഞ്ഞെടുപ്പില്‍ ക്ഷീണം എല്‍ഡിഎഫിന്; നേട്ടം ടി.എം റഷീദിന്


നാല് വര്‍ഷത്തിനിടെ നാല് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ഈരാറ്റുപേട്ടയില്‍ ഇനിയും ഒരു തെരഞ്ഞെടുപ്പുകൂടി ഉറപ്പായി. ഇതിനിടെ നഗരസഭയില്‍ ഇടതുപക്ഷത്തിന്‍റെ സ്വാധീനം വീണ്ടും കുറയുകയും ചെയ്തു. കഴിഞ്ഞ തവണ മല്‍സരിച്ച് വിജയിച്ച ലൈല പരീത് മൂന്ന് വോട്ടുകളിലേയ്ക്ക് ഒതുങ്ങിയത് എല്‍ഡിഎഫിന് ക്ഷീണമായി. പാര്‍ട്ടി നടപടി നേരിട്ടെങ്കിലും താന്‍ ശക്തനാണെന്ന് ടിഎം റഷീദിന് തെളിയിക്കാനുമായി. 


നൗഷാദും നൗഫല്‍ഖാനും

തെരഞ്ഞെടുപ്പിന് മുന്‍പേ മറ്റൊരു രാഷ്ട്രീയ നീക്കവും ഈരാറ്റുപേട്ടയില്‍ നടന്നിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന മുഹമ്മദ് ഷാഫി, നൗഫല്‍ഖാന്‍, കെ.ഐ നൗഷാദ് എന്നിവര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചിരുന്നു. സംഘപരിവാറിനെയും ലീഗിനെയും സിപിഎം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു രാജി. ഷാഫിയുടെഭാര്യ ഇല്‍മുന്നിസ,  നൗഫല്‍ഖാന്‍റെ ഭാര്യസുല്‍ഫത്ത് എന്നിവര്‍ നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍മാരാണ്. പുറത്ത് ഭര്‍ത്താക്കന്‍മാര്‍ പാര്‍ട്ടി വിട്ടതോടെ ഇരുവരും ടി.എം റഷീദിന് വോട്ട് നല്‍കുകയായിരുന്നു. 



നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന ടി.എം റഷീദിന്‍റെ മുന്നേറ്റവും ശ്രദ്ധേയമായി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയ വി.കെ കബീറിന്‍റെയും എസ്ഡിപിഐയുടെയും ജനപക്ഷാംഗം ജോസ് വള്ളിക്കാപ്പിലിന്‍റെയും വോട്ട് ടിഎം ആറിന് ലഭിച്ചു. സിപിഎം അംഗം ഷെറീന റഹീം, ജനപക്ഷത്ത് നിന്നും മാറിയ കുഞ്ഞുമോള്‍ സിയാദ് എന്നിവരും ടിഎം ആറിനെ പിന്തുണച്ചു. 

പാര്‍ട്ടിവിട്ട നേതാക്കളുടെ പ്രതികരണം കാണാം... Click Here