Latest News
Loading...

തീക്കോയി എസ്റ്റേറ്റ് മേഖലയില്‍ കൈതകൃഷിയ്ക്കായി മണ്ണിളക്കല്‍


തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ്റ്റേറ്റ് മേഖലയില്‍ കൈതകൃഷിയ്ക്കായി മണ്ണിളക്കുന്നതിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. പലതവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഇവിടെ കൃഷിയ്ക്കായി ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിളക്കുന്നത് ്പകടസാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കൈതകൃഷി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി




40 ഡിഗ്രിയിലേറെ ചെരിവുള്ള തീക്കോയി എസ്‌റ്റേറ്റിലെ ചാമപ്പാറ മേഖലയിലാണ് കൈതകൃഷിയ്ക്കായി ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിളക്കുന്നത്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. പത്തിലധികം കുടുംബങ്ങള്‍ ഇതിന് താഴെയായി താമസിക്കുന്നുണ്ട്. കവളപ്പാറയിലും പുത്തുമലയിലും മണ്ണിടിച്ചിലിന് കാരണമായത് മണ്ണിളക്കിയുള്ള കൃഷിയാണെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭീതിയിലാണ് പ്രദേശവാസികള്‍. 



ആഗസ്റ്റ് മാസത്തിലെ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ തീക്കോയി പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പരിധിയില്‍ ഇനി കൈതകൃഷി അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മേഖലയില്‍ കൃഷി തുടരുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനവും സെക്രട്ടറിയ്ക്ക് കൈമാറി.

വീഡിയോ കാണാം...  Click Here