തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തുവാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി. പിതൃവേദി,മാതൃവേദി,& സ്വാശ്രയ സംഘടനകൾ ആവശ്യപ്പെട്ടു.കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാനം മന്ത്രാലയം 2026 ജൂലൈ 27 പുറത്തിറക്കിയ 3936 കരട് വിജ്ഞാപനം പ്രകാരം തീക്കോയി വില്ലേജ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുവാനുള്ള നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.അനേകം വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്.ജനസാന്ദ്രതയുള്ള പ്രദേശമാണിത്.
ജനങ്ങളുടെ ഉപജീവനമാർഗമായ കൃഷിത്തോട്ടങ്ങളെ ESA യുടെ നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തുവാനുള്ള തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്.
റബ്ബർ, ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും അനുബന്ധ കൃഷിയുമാണ് ജനങ്ങളുടെ ഉപജീവനമാർഗ്ഗം.
നിലവിലുള്ള വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംരക്ഷണം നൽകുന്നതായിരിക്കണം. തീക്കോയി വില്ലേജിനെ ESA യുടെ പരിധിയിൽ ഉൾപ്പെടുത്തുവാനും പരിസ്ഥിതി ലോല ദുർബല പ്രദേശമായി ചിത്രീകരിക്കുവാനുമുള്ള നടപടി പുന:പരിശോധിക്കണമെന്ന് ഭക്ത സംഘടനകളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുവാനുംകേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയക്കുവാനും യോഗം തീരുമാനിച്ചു.ഇതോടനുബന്ധിച്ച് മെമ്മോറാണ്ടം തയ്യാറാക്കി ഒപ്പ് ശേഖരണവും നടത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനുംയോഗം തീരുമാനിച്ചു.ഫാ. സ്കറിയ വേകത്താനംമീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
.
.വാർഡ് മെമ്പർമാരായ സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ ചിറ്റേത്ത്, വർക്കി മാന്നാത്ത്,ഷാജി ചൂണ്ടിയാനിപ്പുറത്ത് ടോമി കൊച്ചുപുരക്കൽ, ബേബി കരോട്ടു പുള്ളോലിൽ,ജയ്സൺ വാഴയിൽ ,ജോജോ തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.





0 Comments