Latest News
Loading...

പാലായിലെ വ്യാപാര സ്ഥാപനം അടപ്പിച്ചു. നിരവധി കടകളിൽ ക്രമക്കേട് കണ്ടെത്തി .



ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വിൽപനകേന്ദ്രം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടി. പാലാ സ്റ്റേഡിയത്തിന് എതിർവശത്തുള്ള സ്ഥാപനമാണ് സംയുക്തസ്‌ക്വാഡിന്റെ പരിശോധനയെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. 



കോട്ടയം ജില്ലയിൽ 6 സ്ക്വാഡുകൾ ആണ് വിവിധ താലൂക്കുകളിലായി പരിശോധന നടത്തുന്നത്.. പാലായിൽ ആദ്യദിവസം 18 കടകളിൽ പരിശോധന നടത്തി ആറ് കടകളിൽ ക്രമക്കേട് കണ്ടെത്തി. ഇന്നലെ 33 കടകളിൽ പരിശോധന നടത്തി 11000 രൂപ പിഴയിടാക്കി. 75 കിലോ പഴകിയ മത്സ്യവും പിടിച്ചിരുന്നു. ഇന്ന് 19 കടകളിലാണ് പരിശോധന നടന്നത് എട്ടിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഫുഡ് സേഫ്റ്റിയുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഒരു കട അടപ്പിക്കുകയും ചെയ്തു.


മീനച്ചിൽ തഹസിൽദാർ ജോസുകുട്ടി K.M, താലൂക്ക് സപ്ലൈ ഓഫീസർ സജിനി ബി, റേഷനിങ് ഇൻസ്പെക്ടർമാരായ സാം മൈക്കിൾ, സി കെ സൗമ്യ, സോബിൻ ജേക്കബ്, സില്‍വി സാമുവൽ, ഫുഡ് സേഫ്റ്റി ഓഫീസർമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ബിനു മോൻ പി കെ, രാജീവ് വി.പി, ഡെപ്യൂട്ടി തഹസിൽദാർ അനൂപ് പുരുഷോത്തമൻ, മിലൻ കൃഷ്ണ, CPO ജോജി സെബാസ്റ്റ്യൻ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.



ജില്ലയിൽ അഞ്ചുതാലൂക്കുകളിലും സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴയും ഈടാക്കി. ഇന്നലെ 114 വ്യാപാരസ്ഥാപനങ്ങളിലാണ് സംയുക്ത സ്‌ക്വാഡ് പരിശീലനം നടത്തിയത്. ഇതോടെ മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലുമായി ആകെ 256 കേന്ദ്രങ്ങളിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് മൂന്നുദിവസമായി പരിശോധന നടത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന.ഇന്നലെ കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 17 ഇടത്തും ചങ്ങനാശേരിയിൽ 16 കടകളിൽ 8 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 41 കടകളിൽ 12 ഇടത്തും മീനച്ചിലിൽ 18 കടകളിൽ 8 ഇടത്തും വൈക്കം താലൂക്കിൽ 15 കടകളിൽ 5 ഇടത്തും ക്രമക്കേട് കണ്ടെത്തി.



വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ വില കൃത്യമായി രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും, വൃത്തിഹീനമായ രീതിയിൽ ഉൽപന്നങ്ങൾ വിൽപനയ്ക്കു വച്ചത് അടക്കമുള്ള ക്രമക്കേടുകളാണു കണ്ടെത്തിയത്. പരിശോധന വരുംദിവസങ്ങളിലും തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

മിന്നൽ പരിശോധന വീഡിയോ കാണാം


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

1 Comments

Anonymous said…
Please mention the name of the shops