ഒരു വർഷം നീണ്ടുനിന്ന കർഷക സമരം അവസാനിപ്പിക്കാൻ 2021-ൽ പ്രധാനമന്ത്രി നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കാതെ വന്നതിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ തുടർച്ചയായി ഭരണാധികാരികൾ കണ്ടില്ലന്നു നടിക്കുന്ന സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജീത് സിംഗ് ദല്ലേ വാൾ കഴിഞ്ഞ നവം 26 മുതൽ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് വിവിധ കർഷക സംഘടകളുടെ നേതൃത്വത്തിൽ അരുവിത്തുറ പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
ധർണ്ണ നൂറ് വയസ്സുള്ള കർഷക നേതാവ് സഖറിയാസ് തുടിപ്പാറ ഉദ്ഘാടനം ചെയ്തു. വി.എം അബ്ദുള്ളാ ഖാൻ, ജോഷി താന്നിക്കൽ, ജോൺസ്സൺപാറയ്ക്കൽ, അപ്പച്ചൻ തെള്ളിയിൽ, അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ, റോജർ ഇടയോടിയിൽ ,ടോമിച്ചൻ ഐക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ജഗജിത്ദല്ലേ വാളിൻ്റെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സഖറിയാസ് തുടിപ്പാറ പറഞ്ഞു. കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments