രാമപുരത്ത് നാലമ്പല ദര്‍ശനം ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ നടക്കും. ഭക്തസഹസ്രങ്ങളെത്തുന്ന നാലമ്പല ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു. രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നിവിടങ്ങളില്‍ നടത്തുന്ന വിപുലമായ ക്രമീകരണങ്ങളെക്കുറിച്ച് ആലോചനാ യോഗം പാലാ മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പാലാ ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ക്ഷേത്രഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു. മാണി സി കാപ്പന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
നാലമ്പലങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി തീര്‍ക്കുന്നതിനും റോഡിന്റെ പരിസരങ്ങള്‍ വൃത്തിയാക്കുന്നതിനും, വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിനും, പകര്‍ച്ചവ്യാധികളുടെ കാലമായതിനാല്‍ ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകളില്‍ കര്‍ശന പരിശോധനകള്‍ നടത്തുവാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പാലാ ഡിവൈഎസ്പി എ.ജെ തോമസ്, നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികളായ പി ആര്‍ രാമന്‍ നമ്പൂതിരി, കെ കെ വിനു, അഡ്വ: എ ആര്‍ ബുദ്ധന്‍, സോമനാഥന്‍ നായര്‍ അക്ഷയ, ശ്രീകുമാര്‍ . വിഷ്ണു തുടങ്ങിയവര്‍പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments