കാറിൽ ചാരി നിന്നതിനു പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. കേരളത്തിൽ എത്തി കച്ചവടം നടത്തുന്ന രാജസ്ഥാനെ സ്വദേശികളുടെ മകനായ ഗണേശൻ (6) ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ പരിക്കേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്സാക്ഷികളിൽ ചിലർ ആശുപത്രിയിലെത്തിച്ചു.
പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാനെയാണ് (20) കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. തലശേരിയിൽ തിരക്കേറിയ റോഡിൽ റോംഗ്ഡായി വണ്ടി നിർത്തിയിട്ട ശേഷമാണ് ഇയാൾ അക്രമം നടത്തിയത്.
.ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിർത്തിയ സമയം രാജസ്ഥാൻ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരൻ കാറിൽ ചാരിനിന്നു. ഇത് ഇഷ്ടപ്പെടാതെയാണ് ശിഹ്ഷാദ് കുട്ടിയെ ചവിട്ടിയത്.
സംഭവമുണ്ടായ ഉടൻ കണ്ടുനിന്നവരിൽ ചിലരെത്തി ഇയാളെ എതിർത്തു. എന്നാൽ ഇവരോട് തർക്കിച്ച ശേഷം സ്ഥലം വിട്ട ഇയാൾക്കെതിരെ അപ്പോൾ പൊലീസ് നടപടിയെടുത്തില്ല എന്ന് പരാതിയുണ്ട്. മണിക്കൂറുകൾക്ക് ശേഷം ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടിയ്ക്ക് പൊലീസ് തയ്യാറായത്. അതേസമയം സംഭവം ശ്രദ്ധയിൽപെട്ടതായും പ്രശ്നത്തിൽ ഇടപെടുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പ്രതികരിച്ചു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments