Latest News
Loading...

പെൺകുട്ടിയെ പശ്ചിമ ബംഗാളിലെയ്ക്ക് കടത്തി കൊണ്ടു പോകാൻ ശ്രമിച്ച 20 കാരൻ പിടിയിലായി.


17 കാരിയായ പെൺകുട്ടിയെ പശ്ചിമ ബംഗാളിലെയ്ക്ക് കടത്തി കൊണ്ടു പോകാൻ ശ്രമിച്ച 20 കാരൻ പാലാ പോലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ മുഷിൻഗജ്ജ് സ്വദേശി അയ്നുൾ ഹഖ് ആണ് പിടിയിലായത്. ബംഗാളിൽ നിന്നെത്തി 10 വർഷത്തിലധികമായി പാലായിൽ താമസമാക്കിയ കുടുംബത്തിലെ പെൺകുട്ടിയെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള പരിചയം മുതലെടുത്ത് യുവാവ് കടത്തികൊണ്ടുപോകാൻ ശ്രമിച്ചത്.

പാലായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് പഠനാവശ്യത്തിനാണ് മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു.


പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി ടോംസൺ നടത്തിയ പരിശോധനയിലാണ് കോട്ടയം റയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കമ്പാർട്ട്മെന്റിനുളളിൽ നിന്ന് പെൺകുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്.

തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


Post a Comment

0 Comments