മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 82 വയസായിരുന്നു.ഏറെ നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടവന്ത്രയിലെ വീട്ടിലായിരുന്നു അന്ത്യം.
.ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. കേരള ഭൂഷണം, ദി ഹിന്ദു, എക്കണോമിക്സ് ടൈംസ്, മംഗളം, വാർത്താ ഏജൻസിയായ യുഎൻഐ എന്നിവയിൽ പ്രവർത്തിച്ചു.
.എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം പത്രപ്രവർത്തന രംഗത്തെത്തുന്നത്. കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി കെഎം റോയ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.
.മൂന്ന് നോവലുകളും രണ്ട് യാത്രാ വിവരണങ്ങളും ഉൾപ്പെടെ 12 പുസ്തകങ്ങളാണ് കെഎം റോയ് എഴുതിയിട്ടുള്ളത്.അര നൂറ്റാണ്ട് പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
പ്രശസ്ത പത്രപ്രവർത്തകൻ കെ എം റോയ് യുടെ നിര്യാണത്തിൽ ഡി സി കെ രക്ഷാധികാരി മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. മാതൃകാപരമായ പത്രപ്രവർത്തനമാണ് അദ്ദേഹം നിർവ്വഹിച്ചിരുന്നതെന്ന് മാണി സി കാപ്പൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
0 Comments