Latest News
Loading...

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു



പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷമായ തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി സ്ത്രീകള്‍ സമര്‍പ്പിക്കുന്ന തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ടീമുകള്‍ എത്തിച്ചേരുന്നു. 




ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. മണ്ഡലസമാപന ഉത്സവ ഭാഗമായി ഡിസംബര്‍ 27 നാണ് തിരുവാതിരകളി വഴിപാട് നടത്തുന്നത്. ഇത്തവണ പകലാണ് വഴിപാട് നടക്കുന്നത്.  കാവിന്‍പുറം ക്ഷേത്രത്തില്‍ ഉമാമഹേശ്വരന്‍മാരുടെ ഇഷ്ടവഴിപാടാണ് തിരുവാതിരകളി. 

വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 10001, 5001, 2501 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. എട്ട് മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. തിരുവാതിരകളി വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങളൊക്കെ ദേവസ്വം ഏര്‍പ്പാടാക്കും. 



ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് വഴിപാടില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നത്.  തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 9388797496, 9447309361, 9447568778 ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഉത്സവത്തോടനുബന്ധിച്ച് മേളത്രയം, നാട്ടരങ്ങ്, ഗാനമേള, താലപ്പൊലി ഘോഷയാത്ര തുടങ്ങിയ പരിപാടികളുമുണ്ട്. മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍   റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍,  സി.ജി. വിജയകുമാര്‍, ആർ. സുനിൽകുമാർ   എന്നിവര്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments