സംസ്ഥാന വനിതാ കമ്മീഷനും പാലാ നഗരസഭയും സംയുക്തമായി , സ്ത്രീധനം അവസാനിപ്പിക്കുക സ്ത്രീകളെ ശാക്തീകരിക്കുക എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ പാലായില്‍ നടന്നു.നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി വനിതാസിന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടി. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തില്‍ നിന്നും വനിതകളെ മോചിപ്പിക്കുന്നതിനായി 1961-ല്‍ തന്നെ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ രാജ്യമാണ് ഇന്ത്യ. ഈ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2004-ല്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കു കയും കൂടുതല്‍ ശിക്ഷ ഉറപ്പാക്കുകയും ചെയ്തു.
നിയമം മൂലം സ്ത്രീധനം കര്‍ശനമായി നിരോധിച്ചിട്ടും ഇപ്പോഴും സ്ത്രീധനമെന്ന ദുരാചാരവും അതുമൂലമുള്ള പീഡനവും തുടരുന്നുവെന്നാണ് സമീപ കാലത്തെ ചില സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്. സ്ത്രീധന ത്തിന്റെ പേരില്‍ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു സ്ത്രീ കൊല്ല പ്പെടുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളം ഇക്കാര്യത്തില്‍ വ്യത്യസ്ഥമായി രുന്നുവെങ്കിലും ഭര്‍ത്താവിന്റെയും ഭര്‍ത്യവീട്ടുകാരുടെയും ശാരീരിക മാനസികപീഡനങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകേണ്ടി വരുന്നുവെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ കൂടി വരികയാണ്. ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് കേരള വനിത കമ്മീഷന്‍. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അതിലൂടെ സ്ത്രീധനമെന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നവരായി അവരെ പരിവര്‍ത്തനം ചെയ്യാനും ലക്ഷ്യമിട്ട് സ്ത്രീധനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക എന്നതായിരുന്നു വിഷയം.
വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടം, ലോ ഓഫീസര്‍, കേരള വനിത കമ്മീഷന്‍ കെ. ചന്ദ്രശോഭ, റിസര്‍ച്ച് ഓഫീസര്‍, കേരള വനിത കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ എ. ആര്‍. അര്‍ച്ചന, നഗരസഭ വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, തോമസ് പീറ്റര്‍, നീനാ ജോര്‍ജ്ജ് ചെറുവള്ളി, സതി ശശികുമാര്‍, ജോസ് ജെ. ചീരാംകുഴി, ആന്റോ ജോസ് പടിഞ്ഞാറേക്കര സിജി പ്രസാദ്, ആനി ബിജോയി, ബിജി ജോജോ, മായ പ്രദീപ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍ കുമാര്‍, ICDS സൂപ്പര്‍വൈസര്‍ ജ്യോതി എസ്. കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് അഡ്വ. ശ്രീജിത്തും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് കില റിസോഴ്‌സ് പേഴ്‌സൺ കെ.എൻ. ഷീബയും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments