Latest News
Loading...

നഗരസഭാ ചെയർമാനെ നിശിതമായി വിമർശിച്ച് എംഎൽഎ .

പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ്  പടിഞ്ഞാറേക്കരയെ രൂക്ഷമായി വിമർശിച്ച് മാണി സി കാപ്പൻ എംഎൽഎ . പാലാ ബൈപ്പാസിന്റെ അവസാനഘട്ട പൂർത്തീകരണ ജോലികൾ വിലയിരുത്താൻ എത്തിയ  ചടങ്ങിലാണ് ചെയർമാന് എതിരെ എംഎൽഎ രൂക്ഷ വിമർശനം ഉന്നയിച്ചത്. ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്തതുപോലെയാണ് കേരള കോൺഗ്രസ് എം നിലപാടുകൾ എന്നും അദ്ദേഹം ആരോപിച്ചു.



.നഗരസഭ കൗൺസിലർമാരോടൊപ്പം എത്തി രാവിലെ ചെയർമാൻ ഇവിടെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം നടത്തിയതാണ് എംഎൽഎ ചൊടിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പിനെയോ കെഎസ്ഇബിയെയോ ഭരിക്കാൻ ചെയർമാന് അധികാരമില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് കത്ത് കൊടുത്ത് നാളെ പണി ചെയ്യിക്കാൻ കഴിവുള്ളയാളാണ് ചെയർമാൻ എങ്കിൽ ജനറൽ ആശുപത്രിക്ക് മുമ്പിലൂടെയുള്ള റോഡിന്റെ പണി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ചെയർമാന് സന്മനസ്സ് ഉണ്ടാകണമെന്നും മാനസികാപ്പൻ എംഎൽഎ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ചെയർമാന് കത്ത് കൊടുക്കാൻ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനിയോട് നിർദ്ദേശിക്കുകയും ചെയ്തു. 


നിരവധി മഹാന്മാർ ഇരുന്ന പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തിന്റെ വില കളയരുതെന്നും എംഎൽഎ പറഞ്ഞു. ജൂബിലി തിരുനാളിനു മുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിലകുറഞ്ഞ പരിപാടികളുമായി ചെയർമാൻ ഇനിയും മുന്നോട്ടുപോകരുതെന്നും എംഎൽഎ പറഞ്ഞു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments