കടനാട്ടില്‍ രണ്ടു സ്‌കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. നാട്ടുകാരായ നാലു പേര്‍ക്കും കടിയേറ്റു. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അല്‍ജിന്‍ , അര്‍ജുന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ 8.30 ന് സൈക്കിളില്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ വല്യാത്ത് കവലക്കു സമീപം പിന്തുടര്‍ന്നെത്തിയ പട്ടി ആക്രമിക്കുകയായിരുന്നു.
ഇരുവരുടെയും കാലിലാണ് കടിയേറ്റത്. പുലര്‍ച്ചെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെ വാളികുളത്ത് വച്ച് പിന്നാലെയെത്തി ആക്രമിച്ചു. തുടര്‍ന്ന് പാലസ് ജംഗ്ഷനു സമീപം രാജേഷിനെ വീട്ടില്‍ കയറി കടിച്ചു മുറിവേല്പിച്ചു. പിന്നീട് റോഡിലൂടെ നടന്നു പോകുകയായിരുന്ന പിഴക് സ്വദേശി തോമസിനെയും വല്യാത്ത് സ്വദേശി ടാപ്പിംഗ് തൊഴിലാളി തങ്കച്ചനെയും കടിച്ചു. ഇവരെല്ലാം പ്രഥമ ശുശ്രൂഷക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
വല്യാത്ത് വാടകയ്ക്കു താമസിക്കുന്ന ശ്രീലക്ഷ്മിയുടെ വീട്ടില്‍ പ്രസവിച്ചു കിടന്ന നായയേ കടിക്കുകയും നാലു കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു. സംഭവമറിഞ്ഞ് മാണി സി. കാപ്പന്‍ എം.എല്‍.എ. വിദ്യാര്‍ഥി കളെ സന്ദര്‍ശിച്ചു. മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments