Latest News
Loading...

ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ പ്രതി പിടിയിൽ

പാലാ കടപ്പാട്ടൂരിൽ ഒറീസാ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തിൽ ബംഗാൾ സ്വദേശി പിടിയിലായി. ബംഗാൾ സ്വദേശി പ്രദീപ് ബെർമനാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചികിൽസയിലായിരുന്ന ഒറീസ സ്വദേശി അഭയ് മാലിക്കാണ് മരിച്ചത്.

ശനിയാഴ്ച  അന്യസംസ്ഥന തൊഴിലാളികളായ അഭയ് മാലിക്കും പ്രദീപ് ബർമനും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുറിച്ചിത്താനത്ത് താമസിച്ചിരുന്ന അഭയ് വെള്ളിയാഴ്ച വൈകിട്ട് കടപാടൂരിലുള്ള  പ്രദീപ് ബർമ്മൻ്റെ  മുറിയിൽ വരികയും ഇരുവരും ചേർന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യപാനത്തിടയിൽ ഇരുവരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായി. തുടർന്ന് പുലർച്ചെ 3 മണിയോടെ ഉറങ്ങി കിടന്ന അഭയ് മാലിക്കിൻ്റെ തലക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ്‌ രക്ഷപെടുകയായിരുന്നു.

പാലക്കാട് നിന്നാണ് പ്രദീപ് ബെർമ്മനെ പൊലീസ് പിടികൂടിയത്. മൊബൈൽ സിഗ്നൽ നോക്കി ലൊക്കേഷൻ മനസിലാക്കിയ പൊലീസ് നൽകിയ വിവരമനുസരിച്ച് പാലക്കാട് റെയിൽവെ പൊലിസ് തടഞ്ഞ് വച്ച് പാലാ പൊലീസിനെ ഏൽപിക്കുകയുമായിരുന്നു. മേസ്തിരി പണിക്കാരനായ പ്രദീപ് ബെർമൻ്റെ കൂടെ മൈക്കാട് പണികൾ ചെയ്യുകയായിരുന്നു കൊല്ലപെട്ട അഭയ് മാലിക് .

ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അഭയിയുടെ മരണം.കൃത്യത്തിന് ശേഷം പ്രദീപ് ബെർമ്മൻ ഒപ്പ മുണ്ടായിരുന്നവരുടെ പണവും രേഖകളും മോഷ്ടിച്ചാണ് രക്ഷപെട്ടതെന്നും സൂചനയുണ്ട്. 

Post a Comment

0 Comments