കള്ളൂഷാപ്പിലെ തർക്കത്തിൽ പരിക്കേറ്റയാൾ ചികിത്സയിൽ ഇരിക്കെ മരിച്ച കേസിലെ പ്രതി അറസ്റ്റിൽ. പ്രതി ഒളിവിൽ പോയതിനെ തുടർന്ന് പാലാ DySP .A J തോമസ്സിൻ്റെ നേതൃത്തത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
.പാലാ പൂവരണി വില്ലേജ് ഇടമറ്റം പ്ലാകൂട്ടത്തിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ അനിഷ് നെയാണ് പാലാ പോലിസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18.തീയതി ഇടമറ്റം ചീങ്കല്ലേൽ ഷാപ്പിനു സമീപം വച്ച് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അനീഷ് ഒരു കോൺക്രീറ്റ് കട്ട കൊണ്ട് ഇടമറ്റം കോളനി ഭാഗത്ത് കുന്നുംപുറം വീട്ടിലുള്ള സുരേഷിനെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ മാർ സ്ലീവാ മെഡിസിറ്റി ആശുപ്രതിയിൽ വച്ച് 25,തീയതി മരണപെട്ടു. തുടർന്ന് പാലാ പോലീസ് മനപ്പൂർവ്വമുള്ള നരഹത്യക്ക് കേസ് എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മരണവിവരം അറിഞ്ഞ പ്രതി ഒളിവിൽ പോയതിനെ തുടർന്ന് പാലാ DySP .A J തോമസ്സിൻ്റെ നേതൃത്തത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ പോലിസ് സ്റ്റേഷൻ SHO കെ.പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് MD , അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബിജു കെ തോമസ്സ്, സിവിൽ പോലിസ് ഓഫീസർമാരായ ജസ്റ്റിൻ ജോസഫ്, സുമീഷ് മില്ലൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments