പാലായിൽ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തിൽ ധാരണ പ്രകാരം മുന്നോട്ടു പോകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ .പാലാ വിഷയം ഇപ്പോഴേ ചർച്ച ചെയ്യേണ്ട കാര്യമില്ല. ധാരണ തെറ്റിച്ചാൽ അപ്പോൾ വിഷയം പരിഗണിക്കുമെന്നും റസ്സൽ വ്യക്തമാക്കി.
നഗരസഭയിൽ സിപിഎം കേരള കോൺഗ്രസ് എന്നും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടുവർഷവും കേരള കോൺഗ്രസ് എമ്മിനും ഇതിനിടയിൽ വരുന്ന ഒരു വർഷം സിപിഎമ്മിനും ചെയർമാൻ സ്ഥാനം എന്നായിരുന്നു ധാരണ. എന്നാൽ ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കേരള കോൺഗ്രസ് എം ഇപ്പോൾ നിലപാട് എടുക്കുന്നു എന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്.
.ഇരുകക്ഷികളും തമ്മിലുണ്ടാക്കിയ ധാരണയുടെ പകർപ്പും പുറത്തുവന്നിരുന്നു. ധാരണ പ്രകാരം ഈ ഡിസംബറിൽ ചെയർമാൻ സ്ഥാനം സിപിഎമ്മിന് നൽകണം. എന്നാൽ പകരം അവസാനത്തെ ഒരു വർഷം നൽകാമെന്നാണ് കേരള കോൺഗ്രസിൻറെ ഇപ്പോഴത്തെ നിലപാട് എന്നാണ് വിവരം. പാർട്ടി ചിഹ്നത്തിൽ വിജയിച്ച അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടത്തിനാണ് ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത്. എന്നാൽ ഭരണത്തിന്റെ ആദ്യകാലത്ത് തന്നെ ബിനുവും കേരള കോൺഗ്രസുമായി വാക്കേറ്റം വരെ ഉണ്ടായിരുന്നു. കൗൺസിൽ യോഗത്തിനിടെ ബിനുവും ആരോഗ്യകാര്യ ചെയർമാൻ ബൈജു കൊല്ലംപറമ്പിലുമായി ഉണ്ടായ അടിപിടിയും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിച്ച ആരും പാലാ നഗരസഭ ഇതുവരെ ഭരിച്ചിട്ടില്ല. അതിന് അവസരം ലഭിക്കുന്നുവെന്ന് ആത്മവിശ്വാസത്തിൽ ആയിരുന്നു പ്രവർത്തകർ. കരാർ വ്യവസ്ഥയിലെ മാറ്റം ജില്ലാ സംസ്ഥാന നേതാക്കൾ അംഗീകരിച്ചാലും പ്രാദേശികതലത്തിൽ പ്രവർത്തകർക്കിടയിൽ ഇത് വലിയ അമർഷത്തിന് കാരണമായേക്കും.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments