ആരാധനാലയത്തിന്റെ ശൗചാലയത്തിൽ കയറ്റി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. സംഭവത്തിൽ വെള്ളൂർ വടകര ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അൻസിലിനെ (18) കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു.
.നേരത്തേ, സാമൂഹികമാധ്യമം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി പല പ്രാവശ്യം വിദ്യാർഥിനിയെ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെൺകുട്ടിയെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്താൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർചെയ്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ എസ്.കെ.സജിമോൻ, എ.എസ്.ഐ. റെജി, വനിതാ സി.പി.ഒ. തുളസി എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
0 Comments