Latest News
Loading...

ദുരന്തത്തിൽ മരണം 132 ആയി

.ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയി.. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരുമടക്കം രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

 ബ്രിട്ടീഷ് ഭരണകാലത്ത് 1879 ൽ മച്ഛു നദിക്ക് കുറുകെ നിർമ്മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് അഞ്ച് ദിവസം മുൻപാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്. പിന്നാലെയുണ്ടായ വലിയ ദുരന്തം രാജ്യത്തിന് തന്നെ നോവായി മാറി. 


.മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മോർബി നഗരത്തിൽ ബന്ദ് ആചരിക്കും. പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്ഐടി രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments