കുടുംബകലഹത്തെ തുടർന്ന് പിതാവ് മകന്റെ ദേഹത്ത് ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചു. അന്തീനാട് കാഞ്ഞിരത്തുംകുന്നേൽ ഷിനുവിനാണ് പൊള്ളലേറ്റത്. പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേ ജിൽ ചികിത്സയിലാണ്.
.ഷിനുവും പിതാവും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. ഇതിനു ശേഷം ഷിനും ഉറങ്ങാൻ കിടന്നു. മകനുമായി വഴക്കിട്ട തിന്റെ വൈരാഗ്യത്തിൽ പുരയിടത്തിലുണ്ടായിരുന്ന ആസിഡുമായെത്തി ഷിനുവിന്റെ ദേഹത്ത് ഒഴി ക്കുകയായിരുന്നു.
.ആസിഡ് വീണ് ഷിനുവിന് ഗുരുതര പരിക്കേറ്റു. സംഭവശേഷം ഓട്ടോറിക്ഷയിൽ ഗോപാലകൃഷ് ണൻ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ പാലാ എസ്എച്ച്ഒ കെപി ടോംസൺ, സ്വന്തം വാഹ നത്തിൽ മഫ്തിയിൽ പിന്തുടർന്നെത്തിയാണ് പ്രതിയെ പിടികൂടിയത്.
.ആശുപത്രിയിൽ കഴിയുന്ന ഷിനുവിന്റെ മരണമൊഴി ഏറ്റുമാനൂർ മജിസ്ട്രേറ്റ് രേഖപ്പെടുത്തി ഗുരു തരമായ പൊള്ളലാണ് ഷിനുവിനുള്ളത്.
0 Comments