Latest News
Loading...

മാര്‍പ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച



ഇന്നലെ കാലംചെയ്ത ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.30നാണ് ചടങ്ങുകള്‍. സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് ചടങ്ങുകള്‍.  മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ പറയുന്നത് പ്രകാരമാണ് ചടങ്ങുകള്‍ നടക്കുക. 



മാര്‍പാപ്പ താമസിച്ചിരുന്ന സാന്താ മാര്‍ത്താ ഹോസ്റ്റലിലാണ് നിലവില്‍ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നും വിലാപയാത്രയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേയ്ക്ക് കൊണ്ടുവരും. നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനവും ഉണ്ടാകും. 



കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പുലര്‍ച്ചെ റോമിലേക്കു തിരിച്ചു. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. രാത്രിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. മാര്‍പാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments