പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പണം നഷ്ടമായത് 150-ൽ അധികം പേർക്ക്. 60000/- രൂപ വീതം ഒരു കോടിയോളം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. കേരളം ഒട്ടാകെ നടന്ന തട്ടിപ്പിൽ പെട്ട് പണം നഷ്ടമായവരിൽ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്.
കുടുംബശ്രീയുടെ പേരും തട്ടിപ്പിനായി ദുരുപയോഗിച്ചു. തട്ടിപ്പിൽ
ഉത്തരവാദികളായ മുഴുവൻ പേരെയും
കണ്ടെത്തി, നഷ്ടപെട്ട പണം തിരിച്ചു കിട്ടുവാൻ വേണ്ട നടപടികൾ, പോലീസ് സ്വീകരിക്കണമെന്ന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അവശ്യപെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments