.ഈരാറ്റുപേട്ട നടക്കൽ പത്താഴപ്പടിയിൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ചേർത്തല തൈക്കൽ ഉപ്പു വീട്ടിൽ സനൽകുമാർ , ചേർത്തല കടച്ചിറപ്പള്ളി കോർപ്പുശേരിയിൽ ശ്യാംകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ചു പോലീസ് തെളിവെടുത്തു.
.കഴിഞ്ഞ ഒക്ടോബർ 31ന് പുലർച്ചെയാണ് ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം പത്താഴപ്പടി ഭാഗത്ത് തോട്ടിൽ തള്ളിയത് . മീനച്ചിലാർ വരെ നീളുന്ന തോട്ടിൽ മാലിന്യം നിറഞ്ഞതോടെ മേഖലയിലെ വിവിധ കിണറുകളും മാലിന്യം കലർന്നു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളമാണ് തടസ്സപ്പെട്ടത്. രാത്രിയിൽ പ്രദേശത്തുകൂടി കടന്നുപോയ ടാങ്കർ ലോറിയുടെ സിസിടിവി ദൃശ്യവും പോലീസ് ശേഖരിച്ചിരുന്നു.
സെപ്റ്റിക് ടാങ്ക് ക്ലീനിങ് നടത്തുന്ന സംഘം ശേഖരിക്കുന്ന മാലിന്യം ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്. ഈരാറ്റുപേട്ട സിഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. ഇവർക്കെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. തീക്കോയി പഞ്ചായത്ത് പരിധിയിലെ ആനയളപ്പ് ഭാഗത്തും ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തിയിരുന്നു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments