Latest News
Loading...

കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു



ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്കുവേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തെരച്ചില്‍ നിര്‍ത്തിയത്. തെരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും. പെരുവന്താനം തെക്കേമല പന്തപ്ലാക്കല്‍ ജോസഫ് ജോണിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21) അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ ജോമോന്‍ (18) എന്നിവരെയാണ് കാണാതായത്. 



ഇരുവരും ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ വിദ്യാര്‍ഥികളാണ് .വൈകിട്ട് നാലരയോടെ മീനച്ചിലാറ്റില്‍ വിലങ്ങുപാറ കുളിക്കാന്‍ ഇറങ്ങവെയാണ് ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. പഠിക്കുന്ന സ്ഥാപനത്തിന് സമീപം വാടകയ്ക്ക് താമസിച്ച് വരുന്ന ഇവര്‍ ഇടയ്ക്ക് ഇതേ കടവില്‍ കുളിക്കാന്‍ പോകുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു. ഇതറിയാതെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. 

കോഴ്‌സ് പൂര്‍ത്തിയായി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. സംഭവമറിഞ്ഞ് പാലാ ഫയര്‍ ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്. പാലാ എംഎല്‍എ മാണി സി കാപ്പനും സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പാലാ ഡിവൈഎസ്പി കെ സദന്റെ നേതൃത്വത്തില്‍ പാലാ പോലീസ് തെരച്ചില്‍ നടപടികള്‍ ഏകോപിപ്പിച്ചു. 
കോട്ടയത്ത് നിന്നും സ്‌കൂബ സംഘവും സ്ഥലത്തെത്തിയിരുന്നു.   ഫയര്‍ഫോഴ്‌സിനും സ്‌കൂബ സംഘത്തിനുമൊപ്പം ഈരാറ്റുപേട്ടയില്‍ നിന്നുള്ള നന്‍മക്കൂട്ടം, ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കാളികളായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments