ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക് തുടരുന്നു. അൻപത് നോമ്പിന്റെ വൃതശുദ്ധിയോടും പ്രാർത്ഥനയോടും വിശ്വാസികൾ വിശുദ്ധ വാരാചരണ തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. ഒറ്റയ്ക്കും കൂട്ടമായി എത്തി അരുവിത്തുറ പള്ളിയിൽ പ്രാർത്ഥിച്ചു ശേഷമാണ് വല്യച്ചൻ മലകയറുന്നത്.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വ്യാഴാഴ്ച രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 10ന് പിഡാനുഭവ സന്ദേശം. രാവിലെ ഏഴു മുതൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്.
19ന് രാവിലെ 7മണിക്ക് ദുഃഖശനി തിരുക്കർമ്മങ്ങൾ, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20ന് വെളുപ്പിന് 3ന് വി. കുർബാന, ഉയർപ്പ് തിരുക്കർമ്മങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും വി. കുർബാന.
അരുവിത്തുറ: ദുഃഖ വെള്ളിയാഴ്ച വല്യച്ചൻ വല്യച്ചൻമല കയറാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പളളി മൈതാനം, സെൻ്റ് ജോർജ് ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, സെന്റ് ജോർജ്ജ് കോളേജ് ഭാഗം എന്നിവിടങ്ങളിൽ സൗകര്യം ലഭ്യമാണ്. വലിയ വാഹനങ്ങൾ പള്ളിയുടെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതാണ്.
തീർത്ഥാടനത്തിന് എത്തുന്നവർ പൊലിസിന്റെയും വോളണ്ടിയർമാരുടെയും നിർദേശങ്ങൾ പാലിക്കണമെന്നു പള്ളിക്കാര്യത്തിൽ നിന്ന് അറിയിച്ചു. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തേതു പോലെ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ 18 ന് ഉച്ചകഴിഞ്ഞ് 3 ന് പാന വായന ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments