തലപ്പലം അമ്പാറയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തലപ്പലം മേലമ്പാറ ഭാഗത്ത് കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ ബിജുമോന്‍ കെ.ജി (42)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. അമ്പാറ സ്വദേശിനി ഭാര്‍ഗവി (48) യാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്‍ഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. ബിജുവിന് ഭാര്യും മൂന്ന് മക്കളും ഭാര്‍ഗ്ഗവിയ്ക്ക് 2 മക്കളുമുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുലര്‍ച്ചയോടുകൂടി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ വിറക് കമ്പും, കമ്പി പാരയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തുകയുമായിരുന്നു
പാലാ ഡിവൈഎസ്പി ഏ.ജെ തോമസിന്റെയും ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുശേഷം പ്രതി 8 കിലോമീറ്റര്‍ ഓളം നടന്ന് ഈരാറ്റുപേട്ട സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇവര്‍ മദ്യപിച്ച് സംഘര്‍ഷം ഉണ്ടാക്കുന്നത് പതിവായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. ബന്ധുക്കളുമായി യാതൊരുവിധ ബന്ധവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments