Latest News
Loading...

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

 പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന ആന്റണി (65), ഇയാളുടെ മകൻ തോമ എന്ന് വിളിക്കുന്ന ബൈജു ആന്റണി (36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രിയോടുകൂടി ഭരണങ്ങാനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും,ഭാര്യയെയും മകനെയും വെട്ടി പരിക്കേൽ പ്പിക്കുകയായിരുന്നു. 

ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത അയൽവാസിയെയും, ഭാര്യയെയും മകനെയും ഇവർ കമ്പിവടി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം മൂവരും ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കി ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വാഹനത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. 

പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ്, രാജേഷ്, സി.പി.ഓ മാരായ രഞ്ജിത്ത്, മഹേഷ്,സുരേഷ് ബാബു, രഞ്ജു,അജു, അരുൺ, സാലി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments