Latest News
Loading...

കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ തട്ടികൊണ്ട് പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്ന് പ്രതി നീതു വെളിപ്പെടുത്തി. കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു വെളിപ്പെടുത്തി.നീതു കുറച്ച് നാൾ മുൻപ് ഗർഭം അലസിപ്പിച്ചിരുന്നു. ബാദുഷ ഇബ്രാഹിം എന്നയാളും നീതുവും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.ഇയാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ നീതു തീരുമാനിച്ചത്. സംഭവത്തിൽ നീതുവിന്റെ കാമുകൻ ബാദുഷ ഇബ്രാഹിം നേരത്തെ അറസ്റ്റിലായിരുന്നു.

11 വർഷം മുൻപ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആർ രാജ് (33) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ എത്തിയത് രണ്ടു ദിവസം മുൻപാണെന്നാണ് പോലീസ് കണ്ടെത്തൽ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയത്.



തിരുവല്ല സ്വദേശിയുമായി 11 വർഷം മുൻപായിരുന്നു നീതുവിന്റെ വിവാഹം. തുർക്കിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഇടയ്ക്കു അവധിയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇപ്പോൾ ഭർത്താവ് നാട്ടിലില്ലെന്നും വിദേശത്തേയ്ക്കു തിരികെ പോയെന്നുമാണ് നീതു മൊഴി നൽകിയിരിക്കുന്നത്. കുട്ടിയ്ക്കൊപ്പമാണ് നീതു കഴിഞ്ഞിരുന്നത്. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലാണ് താമസിച്ചിരുന്നത്.

ബ്ലാക്ക്‌മെയിൽ ചെയ്യാൻ കുഞ്ഞിനെ വേണ്ടി വന്നതോടെ പലരോടും താൻ വിലപേശിയെന്നു നീതു വെളിപ്പെടുത്തി.എന്നാൽ കുട്ടിയെ ലഭിച്ചില്ല. ഇതേ തുടർന്നാണ് കുട്ടിയെ മോഷ്ടിക്കാൻ തീരുമാനം എടുത്തതെന്നാണ് വിവരം.  
രണ്ടാഴ്ച മുൻപാണ് നീതുവിൻ്റെ ഭർത്താവ് നാട്ടിലെത്തി മടങ്ങിയത്. വിദേശത്ത് ഖനിയിലാണ് ഇദ്ദേഹത്തിൻ്റെ ജോലി. ഇവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളൊക്കെ മെച്ചപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നീതു ശ്രമിച്ചെന്നത് നാട്ടുകാർക്ക് ഞെട്ടലായി. നീതുവിൻ്റെ ഭർതൃവീട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. അവർ ഇപ്പോൾ അവിടെനിന്ന് മാറിയിട്ടുണ്ട്.

കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് ബ്ലാക്ക്മെയിലിംഗിനെന്ന് പ്രതി നീതു അറിയിച്ചിരുന്നു. സുഹൃത്തിനെ ഭീഷണിപ്പെടുത്താനാണ് നവജാത ശിശുവിനെ തട്ടിയെടുത്തെന്ന് നീതു പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. ഈ സമയത്താണ് കാമുകൻ പണം തട്ടിയത്.

പ്രതിയായ നീതു കുഞ്ഞിനെ ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു. 

Post a Comment

0 Comments