വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കൂവപ്പള്ളി കുഴിക്കാട്ടിൽ നൗഫൽ, കൂവപ്പള്ളി ഊഞ്ഞാട്ട് കളപ്പുരയ്ക്കൽ അമൽ എന്നിവരെയാണ് ലഹരിവിരുദ്ധ സ്ക്വാഡും തിടനാട് പോലീസും ചേർന്ന് പിടികൂടിയത്.
.ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപകമായി കഞ്ചാവ് എത്തുന്നത് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എംഎം ജോസഫിൻറെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി വരുന്നതിനിടയിലാണ് അമലും നൗഫലും കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന് തുടർന്ന് ഇവരുടെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു കാഞ്ഞിരപ്പള്ളി എരുമേലി തിടനാട് ഭാഗങ്ങളിലാണ് ഇവർ കൂടുതലായി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
.പിണ്ണാക്കനാട്ടിൽ നിന്നും പാറത്തോട് ഭാഗത്തേക്ക് ഇവർ കഞ്ചാവുമായി വരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് മൈലാടി ഭാഗത്ത് വെച്ച് പോലീസ് ഇവരുടെ ബൈക്ക് തടയുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് കഞ്ചാവുമായി റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
. തിടനാട് sho ബാബു സെബാസ്റ്റ്യൻ നേതൃത്വത്തിൽ എസ്ഐമാരായ ഷിബു , ഷാജി, എ എസ് ഐ ടോജൻ , ജോൺസൺ, ജുനൈസ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് നായർ , തോംസൺ കെ മാത്യു, അജയകുമാർ , കെ അരുൺ , അനീഷ് , ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
0 Comments