Latest News
Loading...

ചോലത്തടം - കൂട്ടിക്കൽ - കൊക്കയാർ റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണം ഉദ്ഘാടനം ചെയ്തു

 കേരളത്തിലെ ജനങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളാണ് കൂടുതൽ ഉപയോഗിച്ചു വരുന്നതെന്ന് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. ചോലത്തടം - കൂട്ടിക്കൽ - കൊക്കയാർ റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണം ഓൺലൈനായി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 റോഡുകളുടെ കാവൽകാരനായി ജനങ്ങൾ മാറണം. എല്ലാ വാരവും ഓൺലൈനിലൂടെ മന്ത്രി പരാതികൾ കേൾക്കുകയും അപ്പോൾ തന്നെ പരിഹാരം കാണുകയും ചെയ്യുന്നതു കൊണ്ട് അറുപതു ശതമാനത്തിലേറെ പരാതികൾ പരിഹരിച്ചു പോകുന്നുമുണ്ട്. മന്ത്രിയുടെ ഓഫീസും കൺട്രോൾ റൂമും ബൻധിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. 

 പാത യോരങ്ങളിൽ അനധികൃതമായി കിടക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കും. പൊതു മരാമത്ത് വകുപ്പിന്റെ ആപ്പ് പൊതുജനങ്ങൾക്കു ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. വിവിധ റോഡുകളുടെ വികസനത്തിനായി 72 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായും മന്ത്രി പറ ഞ്ഞു . കൂട്ടിക്കൽ സെൻറ്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്ററ്റ ൻ കുളത്തുങ്കൽ അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. 

ആൻറ്റോ ആൻറ്റണി എം പി , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , പൂഞ്ഞാർ തെക്കേ കരപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബ്, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെ സി ജോസ് , റെജി ഷാജി, കെ എസ് മോഹനൻ, ജേക്കബ് ചാക്കോ , രജനി സുധീർ , എം വി ഹരിഹരൻ ,പി കെ സണ്ണി, കെ എൻ വിനോദ്, പി സി സൈമൺ, ജി യാഷ് കരീം, കൊപ്പി ഹസൻ , എം പി ജയചന്ദ്രൻ, എലിസബത്ത് സാബു, ബിജോയ് ജോസ് എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ സ്വാഗതവും പി ഡി പ്രസ്സി നന്ദിയും പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സികുട്ടീവ് എൻജിനീയർ പി ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.
കിഴക്കൻ മേഖലയിലുള്ളവർക്ക് നെടുമ്പാശേരിയിൽ എളുപ്പം എത്താൻ ഈ പാത ഏറെ പ്രയോജനം ചെയ്യും.


Post a Comment

0 Comments