Latest News
Loading...

ലഹരി പാർട്ടികളിൽ പങ്കെടുത്തവരിൽ വിദ്യാർഥിനികളടക്കമുള്ള യുവതികളും

കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നടത്തിയ ലഹരി വേട്ടയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്നലെ രാത്രിയിലാണ് കൊച്ചിയിലെ നാലോളം ആഡംബര ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. റെയിഡിൽ വിലകൂടിയ ലഹരി പദാർഥങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.
നിരവധി പേർ കസ്റ്റഡിയിലായി. 

അതേസമയം ഹോട്ടലുകളിൽ നടന്ന ലഹരി പാർട്ടികളിൽ പങ്കെടുത്തവരിൽ വിദ്യാർഥിനികളടക്കമുള്ള യുവതികളുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണ്. റെയിഡ് നടക്കുന്നതറിഞ്ഞ് ഹോട്ടലിന്റെ പുൽത്തകിടിയിലും മറ്റും ലഹരി ഉപയോഗിച്ചു കൊണ്ടിരുന്നവർ ഓടി രക്ഷപെട്ടു. മുറികൾക്കുള്ളിൽ അർധ ബോധാവസ്ഥയിലുള്ളവരും ബോധം മറഞ്ഞ് ഉറങ്ങിയവരുമാണ് പിടിയിലായവരിൽ ഏറെയും 

യുവതികളടക്കമുള്ളവർ മുറിക്കുള്ളിൽ അർദ്ധ നഗ്നകളായി പാതി മയക്കത്തിലായിരുന്നുവെന്നും പലരെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിലാണ് കണ്ടെത്തിയതെന്നുമാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന മൊഴി. ഹാളുകളിൽ നടത്തിയ പാർട്ടിയിൽ ലഹരി നുണഞ്ഞ് ബോധമില്ലാതെ അവസ്ഥയിലായവർക്ക് നേരെ നിൽക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. 

എറണാകുളം ജില്ലക്കാരായ യുവാക്കൾ നടത്തിയ നിശാപാർട്ടിയിൽ ഡോക്ടർമാർ അടക്കുള്ള പ്രഫഷനലുകൾ മുതൽ വിദ്യാർഥികൾ വരെ പങ്കെടുത്തതായാണ് വിവരം. എറണാകുളം ചക്കരംപറമ്പിലുള്ള ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ നൂറിലേറെ യുവതി യുവാക്കളാണ് പങ്കെടുത്തത്. ആലുവ സ്വദേശി ഡിസ്ക് ജോക്കി അൻസാർ, പാർട്ടി നടത്തിപ്പുകാരായ നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് പരിശോധനയിൽ മാരക ലഹരി മരുന്നുകളുമായി അറസ്റ്റിലായത്.

കസ്റ്റംസ്, എൻ.സി.ബി, ഡി.ആർ.ഐ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. എംഡിഎംഎയും വേദനസംഹാരികളും അടക്കമുള്ള മരുന്നുകൾ സംഘത്തിൽ നിന്നു കണ്ടെടുക്കാൻ സഹായിച്ചത് കസ്റ്റംസിന്റെ സ്നിഫർ ഡോഗാണ്. ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ പരിശോധന പുലർച്ചെ 3.45 വരെ നീണ്ടു. എറണാകുളത്തിന് പുറമേ-കോട്ടയത്ത് നിന്നെത്തിയ യുവാക്കളാണ് കൂടുതലായും പാർട്ടിയിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments