Latest News
Loading...

സിന്തറ്റിക് ഡ്രഗ്‌സുമായി ഫുട്ബോൾ താരം പിടിയിൽ.


ന്യൂജൻ യുവാക്കൾക്കിടയിൽ എക്‌സ്, എക്സ്റ്റസി, MDMA , മോളി എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന അതീവ തീവ്ര ലഹരിമരുന്നുമായി തൊടുപുഴ , കുമാരമംഗലം വില്ലേജിൽ കുറ്റിപ്പടി കരയിൽ പാറയിൽ വീട്ടിൽ ഷംസുദ്ധീൻ മകൻ മുഹമ്മദ്‌ ഷെരിഫിനെ (20) ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .V. പിള്ളയുടെ നേതൃത്വത്തിൽ പിടികൂടി.

 തൊടുപുഴ കേന്ദ്രികരിച്ച് എക്സൈസും, പോലീസും, മയക്ക് മരുന്ന് വേട്ട ശക്തമാക്കിയതോടെ എറണാകുളം - കോട്ടയം ജില്ലയുടെ അതിർത്തിയായ മേലുകാവിൽ, മാസവാടകയ്ക്ക് വീടുകൾ അന്വേഷിച്ച് യുവാക്കൾ എത്തുന്നതായുള്ള വിവരത്തിൽ മേലുകാവിൽ നടത്തിയ സർപ്രൈസ് എക്സൈസ് റെയ്ഡിൽ, ഹീറോ ഹോണ്ട ബൈക്കിൽ ഈരാറ്റുപേട്ടയിലെ നിശാപാർട്ടിക്കായി കൊണ്ടുവന്ന 8 മില്ലി ഗ്രാം MDMA മയക്കുമരുന്നുമായി മുഹമ്മദ് ഷെരിഫിനെ പിടികൂടിയത്. 

നൈറ്റ് പാർട്ടികളിലും , നൃത്തപരിപാടികളിലും മറ്റും ദീർഘനേരത്തെ ആഘോഷത്തിനായി ഉപയോഗിക്കുന്ന ഈ 
 ലഹരിമരുന്നിൻ്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ ഉണ്ടാക്കുന്നതു മാണ് .എറണാകുളം ,ഇടുക്കി, കോട്ടയം ജില്ലകളിലെ ഫുട്ബോൾ സെവൻസ് ടൂർണമെൻ്റുകളിലെ അറിയപ്പെടുന്ന കളിക്കാരനായ ഷെരീഫ് , ആഡoബര ജീവിതം മോഹിച്ചാണ് മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്.V . പിള്ളക്കെപ്പം പ്രിവന്റീവ് ആഫീസർ ബിനീഷ് സുകുമാരൻ, മനോജ്‌ ടി .ജെ ,അഭിലാഷ് കുമ്മണ്ണൂർ ,സിവിൽ എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ, നിയാസ് സി.ജെ , ന3ഫൽ കരിം, ജസ്റ്റിൻ തോമസ് ,ഷാനവാസ് O.A, വിശാഖ് .K V, സുജാത C.B പ്രീയ .കെ .ദിവാകരൻ എന്നിവർ പങ്കെടുത്തു*

Post a Comment

0 Comments