Latest News
Loading...

ആദ്യപകുതി അർജൻറീനക്കൊപ്പം

ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ സേമിയിൽ ആദ്യപകുതി പിന്നിടുമ്പോൾ ക്രൊയേഷ്യക്കെതിരെ രണ്ട് ഗോളുകൾക്ക് അർജൻറീന മുന്നിൽ. ലയണൽ മെസ്സിയും ജൂലിയൻ അൽവാരസുമാണ് ഗോൾ നേടിയത്.

വന്യമായ കളിയാണ് ആദ്യ മിനുട്ടുകളിൽ തന്നെ ഇരു ടീമുകളും പുറത്തെടുത്തത്. വിജയം മാത്രം ലക്ഷ്യമിട്ട ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 26-ാം മിനുട്ടിൽ ലഭിച്ച ആദ്യ പെനാൽട്ടി ക്രെയേഷ്യയ്ക്ക് മുതലാക്കാനായില്ല. 33-ാം മിനുട്ടിൽ സ്റ്റേഡിയത്തെ പൊട്ടിത്തരിപ്പിച്ച് മെസിയുടെ ഗോൾ പിറന്നു. അൽവാരസിനെ ഗോളി ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ആണ് മെ സി ലക്ഷ്യത്തിലെത്തിച്ചത്. അർജൻറീനക്കായി ഏറ്റവും അധികം ഗോളടിക്കുന്ന താരം എന്ന വിശേഷണവും മെസ്സി സ്വന്തമാക്കി. 11 ഗോളുമായി ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസ്സി മറികടന്നത്. ഈ ലോകകപ്പിൽ അഞ്ചു ഗോളുമായി എമ്പാപ്പെയ്ക്കൊപ്പം എത്തി .

ഗോൾ പിറന്നതോടെ കളിക്കളം ചൂട് പിടിച്ചു. നാലു മിനിറ്റുള്ളിൽ അർജൻറീനയുടെ രണ്ടാം ഗോളും വന്നു. സ്വന്തം ഹാഫില്‍ നിന്നും കിട്ടിയ പന്തുമായി എതിരാളികളെ മറികടന്നെത്തിയ ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത് . അൽവാസിന്റെ ലോകകപ്പിലെ മൂന്നാം ഗോളാണിത്. 42 മിനിറ്റിലെ കോർണർ മൂന്നാം ഗോളാകാതെ പോയത് നേരിയ വ്യത്യാസത്തിലാണ്. 

Post a Comment

0 Comments