Latest News
Loading...

ഈരാറ്റുപേട്ടയില്‍ മൃതദേഹം കണ്ടെത്തിയത് കയ്യുംകാലും ബന്ധിച്ച നിലയില്‍

ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കയ്യുംകാലും ബന്ധിച്ച നിലയില്‍. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസ്   വിലയിരുത്തല്‍.   പത്തനംതിട്ട അടൂര്‍ പഴുകുളം ചന്ദ്രവിലാസത്തില്‍ ഗോപാലന്‍ നായര്‍ (77) ആണ് മരിച്ചത്.  ഇടതു കൈയും കാലുകളും വള്ളി കൊണ്ട് ബന്ധിച്ച നിലയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. 

20ഓളം വര്‍ഷമായി തിടനാട് ജോലി ചെയ്തു വരുന്ന ഇയാള്‍ ഇവിടെയൊരു മുറിയെടുത്താണ് താമസം. രണ്ടര വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഒരാഴ്ച മുമ്പ് തിടനാട്ടിലേക്ക് തിരികെയെത്തി. ഇന്നലെ രാത്രിയും ഇയാളെ അരുവിത്തുറ പള്ളിക്ക് സമീപം വച്ച് കണ്ടതായി ചിലര്‍ പൊലീസിനോട് പറഞ്ഞു. 


കഴിഞ്ഞമാസം 23നാണ് ഇയാളെ നാട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ 28ന് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കവെയാണ് ഇന്ന് രാവിലെ മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വലതു കൈ കൊണ്ട് കാലുകളും ഇടതു കൈയും മുണ്ടും വള്ളിയും ഉപയോഗിച്ച് ചേര്‍ത്ത് കെട്ടിയ ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു എന്നാണ് നിഗമനമെന്ന് പൊലീസ്.

വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിരുന്നതായും പൊലീസ് പറയുന്നു. തന്റെ മൃതദേഹം ആരെയും കാണിക്കരുത് എന്നായിരുന്നു ഇതിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ആറിന്റെ കരയില്‍ തുണിയും മറ്റും പ്ലാസ്റ്റിക് കവറിലാക്കി വച്ച നിലയില്‍ കണ്ടെത്തി. ഇതിലുണ്ടായിരുന്ന മണി ഓര്‍ഡര്‍ രേഖയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തിടനാട്ടിലെ ആളുകളെ വിളിച്ചുവരുത്തി ഉറപ്പിച്ചു. ഭാര്യയും ഒരു മകളുമാണുള്ളത്.

Post a Comment

0 Comments