Latest News
Loading...

മൂന്ന് വർഷക്കാലം ഒരുമിച്ചു ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ



വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷക്കാലം ഒരുമിച്ചു ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.2015 ൽ വിവാഹിതയായ പീരുമേട് സ്വദേശിനിയായ എം എസ് സി ബിരുദധാരിണിയായ യുവതി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ മൂലം പിരിഞ്ഞ് താമസിക്കവേ പ്രതിയായ ഹരി കൃഷ്ണനുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പിൽ 2018 മുതൽ യുവതി ജെസിബി ഓപ്പറേറ്ററായ പ്രതി യോടൊപ്പം താമസിച്ചുവരികയായിരുന്നു. 

യുവതി 9 മാസം ഗർഭിണി ആയിരിക്കെ 2021 ഡിസംബർ മാസത്തിൽ പ്രതി കൊല്ലത്ത് നേഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് പ്രതി യുവതിയെ ഉപേക്ഷിക്കുകയാണെന്നും നേഴ്സിങ് വിദ്യാർഥിനിയുമായി വിവാഹം ഉറപ്പിച്ചു എന്നും യുവതിയെ ധരിപ്പിച്ചു. 2022 ജനുവരി മാസത്തിൽ യുവതി പ്രസവിച്ചതിനെ തുടർന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചു. തുടർന്ന് സിഡബ്ല്യുസി യിൽ പരാതി നൽകിയ യുവതിയും കുഞ്ഞും കുറേക്കാലം വണ്ടൻപതാലുള്ള ആശ്രമത്തിൽ താമസിച്ചു.



തുടർന്ന് അവിടെ നിന്നും പ്രതി യുവതിയെ വീണ്ടും വിവാഹം കഴിച്ചുകൊള്ളാം എന്ന ധാരണയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടർന്നും പീഡനം തുടർന്നതിനെതുടർന്ന്  യുവതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതിനൽകി. പരാതിയെ തുടർന്ന് പ്രതിയെ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചുവെങ്കിലും വരാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവതിയെയും കുഞ്ഞിനെയും തൽക്കാലത്തേക്ക് കല്ലറ മഹിളാമന്ദിരത്തിൽ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ പ്രതി മാർച്ച് മാസം മൂന്നാം തീയതി താൻ യുവതിയെ വിവാഹം ചെയ്തു കൊള്ളാമെന്ന് യുവതിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുടർന്ന് കൊഴുവനാൽ സബ് രജിസ്റ്റാർ ഓഫീസിൽ എത്തിയ യുവതിയെ, വിവാഹത്തിന് എത്താതെ യുവാവ് വീണ്ടും കബളിപ്പിച്ച് ഒളിവിൽ പോയി.

       ഇതിനെ തുടർന്ന് യുവതി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് പ്രതിയായ ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു.      പാലാ SHO കെ പി തോംസൺ, എസ് ഐ ഷാജി സെബാസ്റ്റ്യൻ, എ എസ് ഐ  ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments