Latest News
Loading...

സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് ശേഷം വിവാഹം കഴിക്കാതെ പിന്‍മാറിയാല്‍ വഞ്ചനയല്ലെന്ന് കോടതി

ദീർഘനാൾ പരസ്‌പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി. സമാന കുറ്റം ചെയ്‌ത യുവാവ് കുറ്റക്കാനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പാൽഘർ സ്വദേശിയായ കാശിനാഥ് ഘരത് എന്നയാൾക്കെതിരെയാണ് യുവതി കേസ് നൽകിയത്.


.മൂന്നു വർഷമായി വിവാഹം കഴിക്കാതെ താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ഇയാൾ പിന്നീട് തന്നെ വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ലെന്നായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗത്തിനും വഞ്ചനയ്ക്കും എതിരെയുള്ള 376, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്‌ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് ഇയാളെ വെറുതെ വിട്ടിരുന്നു. പ്രതി ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 

എന്നാൽ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. 

കേസിലെ പ്രതികൾ തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്താനായില്ലെന്ന് തെളിവുകൾ പരിശോധിച്ച് സാക്ഷികളും വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയും നാളത്തെ ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം കേസുകളിൽ പ്രതി യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങൾ നൽകിയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് പാലിക്കാതിരിക്കുകയും ചെയ്താൽ അത് വഞ്ചനയായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പ്രതി, വർഷങ്ങളോളം തന്നെ നിർബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നത്. 2016 മുതൽ 2019 വരെ ഇത്തരത്തിൽ ശാരീരിക ബന്ധം തുടർന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. 

Post a Comment

0 Comments