പാലാ പൊന്‍കുന്നം റോഡിലടക്കം കേരളത്തിലെ വിവിധ ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റുകള്‍ പുനർ ഉപയോഗത്തിന് നടപടിയാകുന്നു. ഇതിനായുള്ള സർവേ നടപടികൾ ആരംഭിച്ചു. ഊർജമിത്രയുടെ സംരംഭമായ റെപ്കോസ് എറണാകുളത്തിനാണ് സർവേ നടപടികളുടെ ഉത്തരവാദിത്തം.
.പൊൻകുന്നം-പാലാ-തൊടുപുഴ റോഡിലെ സർവേ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഊർജമിത്ര പാലാ, ഊർജമിത്ര പൊൻകുന്നം, ഊർജമിത്ര തൊടുപുഴ എന്നീ സ്ഥാപനങ്ങളാണ് മേൽനോട്ടം വഹിക്കുന്നത്. ഉദ്ദേശം 700 ലൈറ്റുകളുടെ സർവേയാണ് പുരോഗമിക്കുന്നത്.
നിലവിലുള്ളത് പഴയ ബാറ്ററികളായ ലെഡ് ആസിഡ് ഇനത്തിലുള്ളതാണ്. പുതിയവ അയൺ ബാറ്ററികൾ ഉപയോഗിച്ച് പുനർ നിർമിക്കാനാണു പദ്ധതി. നൂറു കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് അനാർട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഈ സാമ്പത്തികവർഷം തന്നെ നിർമാണം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. പൊൻകുന്നം-പാലാ-തൊടുപുഴ ഹൈവേയിലെ സോളാർ ലൈറ്റുകളിൽ മിക്കവയും നിലവില്‍ വാഹനമിടിച്ചും മറ്റും തകർന്ന അവസ്ഥയിലാണ്.
0 Comments