പൂഞ്ഞാര്‍ തെക്കേക്കര പാതാമ്പുഴയില്‍ വയോധികനായ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാതാമ്പുഴ അരയത്തിനാല്‍ ഡോ.സെബാസ്റ്റിയന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.
.ഹോമിയോ ഡോക്ടറായിരുന്ന സെബാസ്റ്റിയന്‍ രണ്ട് വിവാഹം കഴിച്ചിരുന്നെങ്കിലും ഒറ്റയ്ക്കായിരുന്നു താമസം. രോഗികളെ ചികിത്സിക്കുന്നതിനായി 2 ക്ലിനിക്കുകളും ഇദ്ദേഹം നടത്തിയിരുന്നു, എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടില്‍ സമീപവാസികള്‍ പരിശോധന നടത്തിയത്.
.ഗേറ്റില്‍ വച്ചിരുന്ന കറന്റ് ബില്‍ ദിവസങ്ങളായി അവിടെതന്നെ ഇരിക്കുന്നത് കണ്ട് ഇദ്ദേഹത്തിന്റെ പുരയിടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് വീട്ടുവളപ്പില്‍ ആദ്യം കടന്ന നോക്കിയത്. വീടിന്റെ പിന്‍വശത്തെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പിന്നീട് വീടിനകത്ത് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് വസ്ത്രങ്ങളുണ്ടായിരുന്നില്ല. ശരീരം ജീര്‍ണിച്ച് തുടങ്ങിയ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വാർഡ് മെമ്പർ മിനിമോൾ ബിജു എന്നിവർ സ്ഥലത്തെത്തിയിരുന്നു.
0 Comments