Latest News
Loading...

സിപിഐയ്ക്ക് പുതുമുഖങ്ങള്‍ മാത്രം. ഷൈലജയും പുറത്ത്



ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനമില്ല. പുതുമുഖങ്ങൾ മാത്രം മന്ത്രിസഭയിൽ മതിയെന്ന സിപിഎം തീരുമാനമാണ് ഷൈലജയ്ക്ക് തിരിച്ചടിയായത്. ഒരാൾക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

 കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഏഴ് അംഗങ്ങൾ ഷൈലജയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടങ്കിലും ഭൂരിപക്ഷം പേരും പുതുമുഖങ്ങൾ എന്ന കോടിയേരിയുടെ നിലപാടിന് ഒപ്പം നിൽക്കുകയായിരുന്നു. തോമസ് ഐസക്, ജി.സുധാകരൻ, ഇ.പി.ജയരാജൻ, എ.കെ.ബാലൻ തുടങ്ങി പ്രമുഖരെയെല്ലാം മാറ്റിനിർത്തി മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് വലിയ ജനപിന്തുണ ലഭിച്ചെന്നും പാർട്ടി വിലയിരുത്തി.

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. നാല്‌ അംഗങ്ങളാണ്‌ സിപിഐയ്‌ക്ക്‌ മന്ത്രിസഭയിലുണ്ടാകുക. നാലുപേരും പുതുമുഖങ്ങളാണ്‌. പി. പ്രസാദ്, കെ. രാജൻ, ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കര്‍. പുതുമുഖങ്ങളെയാണ് ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. പുതുമുഖങ്ങളായിരിക്കും സിപിഐ മന്ത്രിമാര്‍ ആകുക എന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments