നഗ്നമായ മത വിവേചനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ ഭൂരിപക്ഷത്തിൻ്റെ ന്യായമായ അവകാശങ്ങൾ പോലും ഹനിക്കുന്ന നയമാണ് ഇടത് വലതു മുന്നണികൾ പിന്തുടരുന്നത്. സ്വന്തം ആരാധനലയങ്ങൾ പോലും സംരക്ഷിക്കുന്നതിനോ, നിയന്ത്രിക്കുന്നതിനു പോലും ഹൈന്ദവ സമൂഹത്തിനു അവകാശമില്ല എന്നും സ്വാമി ആരോപിച്ചു.
ജില്ലാ പ്രസിഡൻറ് കെ.പി.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ രക്ഷാധികാരി വി.മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു., മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, മീനച്ചിൽ താലൂക്ക് പ്രസിഡൻറ് RC പിള്ള, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ജാഥ ക്യാപ്റ്റൻ സി.ജയചന്ദ്രൻ, ഡി.കെ.ബിനു എന്നിവർ പ്രസംഗിച്ചു.
യാത്ര ജില്ലയിൽ 19 നു സമാപിക്കും. ആചാര സംരക്ഷണം, ക്ഷേത്രഭൂമി കൈയ്യേറ്റം, ഭക്തജന പ്രാതിനിധ്യമുള്ള ദേവസ്വ ബോർഡ് രൂപികരിക്കുക, നിർബന്ധിത മതപരിവർത്തനം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രയിൽ ഉന്നയിക്കുന്നത്.
0 Comments