ചായയും കാപ്പിയും കുടിച്ചു വളർന്ന മഴ മരത്തിന് ഇന്ന് ആദരവ്. വെട്ടി മാറ്റാനുള്ള ശ്രമത്തെ പ്രകൃതിസ്നേഹികളുടെ പരിശ്രമത്താൽ അതിജീവിച്ച മഴമരമാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് വീണ്ടും ചായയും കാപ്പിയും ആസ്വദിക്കുക. തിടനാടിന്റെ ചരിത്രത്തിലെ ചൂണ്ടുപലകയായിരുന്ന ഈ വാകമരം മുറിച്ചു മാറ്റാനുള്ള ശ്രമത്തെ അതിജീവിച്ചിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.
2020-ൽദുരന്ത നിവാരണ അതോറിറ്റി ചില ജനപ്രതിനിധികളുടെ നിർദ്ദേശത്തെ തുടർന്നാണ് എല്ലാ ശിഖരങ്ങളും പൂർണ്ണമായും വെട്ടിമാറ്റിയത്. മരത്തിന് ഉണക്കു ബാധിച്ചു. വൃക്ഷവൈദ്യം ചെയ്യുന്ന കെ. ബിനുവും സുഹൃത്തുക്കളും ചേർന്ന് മരുന്നു ചെയ്തു ആറുമാസത്തിനകം എല്ലാ ശാഖകളും കിളിർത്തു. ഇന്ന് അഞ്ചു വർഷം പിന്നിടുമ്പോൾ വീണ്ടും തണലായി ആ മരം അവിടെ ഉണ്ട്.
ജില്ലയിലെ വഴികാട്ടി മരം എന്നാണ്
ഈ മരത്തെ വിളിക്കുന്നത്. പഴമക്കാർ വഴി അന്വേഷിച്ചു വരുന്നവർക്ക് ഈ മരത്തിൻെ വടക്കോട്ട്, ഈ മരത്തിൻ്റെ തെക്കോട്ട്,മ രത്തിൻ്റെ പടിഞ്ഞാട്ട് , മരത്തിന്റെ കിഴക്കോട്ട് പോയാൽ നിങ്ങൾ പറയുന്ന സ്ഥലത്ത് എത്തുമെന്ന് യാത്രികരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. നാലും കൂട്ടിയുള്ള റോഡിൻ്റെ നടുവിലാണ് മരത്തിൻ്റെ നിൽപ്പ്.
78 വർഷങ്ങൾക്ക് മുമ്പ് നങ്ങാപ്പറമ്പിൽ കുട്ടി ചേട്ടനാണ് ഈ മരം നട്ടത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. കുട്ടിച്ചേട്ടൻ മരത്തിൻ്റെ വിത്ത് വീട്ടിൽ കൊണ്ടുവന്ന്ചകിരിക്കുള്ളിൽ വെള്ളം നനച്ച് പാകി. മുള വന്നുചെടിയായ സമയത്ത് കുട്ടിച്ചേട്ടൻ തൈയുമായി തിടനാട്ടെത്തി റോഡിൻ്റെ വശം ചേർന്ന് തൈ നട്ടു. മറ്റു ശല്യങ്ങൾ ഉണ്ടാവാതിരിക്കാൻ വേലി കെട്ടി സംരക്ഷിച്ചു.
മര തൈയുടെ അയൽപക്കത്ത്ചായക്കട നടത്തി യിരുന്നതങ്കപ്പൻ ചേട്ടനെ ഇതിൻ്റെ പരിചരണം ഏൽപ്പിച്ചു. TSVഎന്നായിരുന്നു ചായക്കടയുടെ പേര്.ഇന്ന് തങ്കപ്പചേട്ടനും ചായക്കടയും അവിടെ ഇല്ല. തങ്കപ്പൻ ചേട്ടൻ മരണപ്പെട്ടു. തങ്കപ്പച്ചേട്ടൻഎല്ലാദിവസവും ചായ കൊടുത്തിരുന്ന ഗ്ലാസ് വൃത്തിയായികഴുകി ആ വെള്ളം ഒരു പാത്രത്തിൽ ശേഖരിച്ചുവച്ചു.പാലു കുടിച്ച ഗ്ലാസ് കഴുകുമ്പോഴും ഇങ്ങനെ തന്നെ ചെയ്തു. വൈകുന്നേരം കടയടയ്ക്കുന്ന സമയത്ത് ഗ്ലാസുകൾ കഴുകിയ വെള്ളംആ മരത്തിൻ്റെ ചുവട്ടിൽ ഒഴിക്കും.അങ്ങനെ മരം വളർന്ന വലുതായി.
ഇത്തരത്തിൽ ചായയും കാപ്പിയും ആസ്വദിച്ചു വളർന്ന മരത്തിനെയാണ് വീണ്ടും അവർ നൽകി ആദരിക്കാൻ ഉച്ചസ്നേഹികൾ ഒരുമിക്കുന്നത്. പരിസ്ഥിതി പ്രവർത്തകർ ലോക വൃക്ഷ ദിനമായ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മരച്ചുവട്ടിൽ ഒത്തുചേരും. പ്രിയപ്പെട്ട വഴികാട്ടി മരത്തിന് പാലും ചായയും നൽകും. ചടങ്ങിൽ വൃക്ഷയുർവേദ ചികിത്സകൻ കെ. ബിനു, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കോ - ഓർഡിനേറ്റർ ശ്രീ. ഗോപകുമാർ കങ്ങഴ , മീനച്ചിൽ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ കോ- ഓർഡിനേറ്റർ ശ്രീ. എബി പൂണ്ടിക്കുളം, പരിഷത്തു പ്രർത്തകൻ - ശ്രീ പയസ് കയ്യാണി, സുധീഷ് വാഴൂർ, യോഗ ആചാര്യൻ ഡോ. രാജേഷ് കമാൻചിറ ,സുരേഷ് കൂരോപ്പട, ശ്രീ. ജോർജ് സെബാസ്റ്റ്യൻ നങ്ങാപറമ്പിൽ കർഷകവേദി എന്നിവർ സംബന്ധിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments