കുടിവെള്ള പദ്ധതിക്കുള്ള കിണറിൻ്റെ ആഴം കൂട്ടുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന
തൊഴിലാളിക്ക് കിണറിന്റെ ഭിത്തിയിൽ നിന്ന് അടർന്നുവീണ പാറയും മൺതിട്ടയും വീണ് ദാരുണാന്ത്യം. തമിഴ്നാട് കമ്പം സ്വദേശി രാമൻ(48) ആണ് മരിച്ചത്. കിണറിനുള്ളിൽ നാലു തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിഫലമായതോടെ കയറിൽ തൂങ്ങി മൂന്നു രക്ഷപ്പെട്ടു. കമ്പം സ്വദേശികളായ സതീഷ്, സുരേഷ്, ബാലമുരുകൻ എന്നിവരാണ് രക്ഷപ്പെട്ടത്.കിണറിന് മുകളിലും മൂന്നു പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് സിയോൺ ബേക്കറി ഭാഗത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കമ്പം പി.രംഗനാഥപുരം നഗരസഭ കൗൺസിലറാണ് മരിച്ച രാമൻ. അഞ്ച് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ 6.15 ഓടെ മൃതദേഹം പുറത്തെടുത്ത മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ജില്ലാ ഫയർ ഓഫീസർ റെജി ബി. കുര്യാക്കോസിന്റെ നേതൃത്വത്തിൽ
പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തി
അഞ്ച് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ 6.15 ഓടെ മൃതദേഹം പുറത്തെടുത്ത മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ജില്ലാ ഫയർ ഓഫീസർ റെജി ബി. കുര്യാക്കോസിന്റെ നേതൃത്വത്തിൽ
പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തി. ആർഡിഒ ദീപ കെ.പി, ഡിവൈ.എസ്പി
കെ.സദൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഷറഫ്കുട്ടിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ടീം എമർജൻസി കേരളയുടെ 15 അംഗ സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് എത്തി.
മീനച്ചിൽ പഞ്ചായത്ത് 11-ാം വാർഡിലെ വട്ടോത്തുകുന്നേൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മിച്ച കിണറാണിത്. പദ്ധതി മാർച്ച് മാസത്തോടെ കമ്മീഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി കിണറിന് ആഴം കൂട്ടി കോൺക്രീറ്റ് വളയങ്ങൾ ഇറക്കുന്ന ജോലിയിലായിരുന്നു
തൊഴിലാളികൾ. ഇന്നലെ അവസാനവട്ട
ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇവർ. കിണറിൻ്റെ അടിയിൽ നിന്ന് പാറ
പൊട്ടിച്ച് തെളിക്കുന്ന ജോലി ആയിരുന്നു.ഇതിനിടെ നേരത്തെ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് വളയങ്ങൾ ഒരു വശത്തേയ്ക്ക് ചെരിഞ്ഞതാണ് ദുരന്തത്തിലേയ്ക്ക് നയിച്ചത്. ചെരിഞ്ഞപ്പോൾ പഴയ കോൺക്രീറ്റ് വളയങ്ങൾ ഉറപ്പിച്ചു നിർത്തിയിരുന്ന പാറ ഇളകി വന്ന് രാമൻ്റമേൽ പതിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ രക്ഷാപ്രവർത്തനങ്ങൾക്ക് ശ്രമിച്ചെങ്കിലും മണ്ണിടിഞ്ഞു വീണതും സമീപത്തെ ചെറുതോട്ടിൽ കെട്ടിക്കിടന്ന വെളളം ശക്തമായ ഉറവയായി കിണറ്റിലേയ്ക്ക് എത്തിയതും ഇവരുടെ ശ്രമങ്ങൾ വിഫലമാക്കി.
ധനം ആണ് മരിച്ച രാമൻ്റെ ഭാര്യ.
മക്കൾ: സൂര്യ,സതീഷ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments