Latest News
Loading...

ഇംഗ്ലണ്ടിന് 172 റണ്‍സ് ലക്ഷ്യം




ട്വന്റി ട്വന്റി ലോകകപ്പ് രണ്ടാം സെമിനഫൈനലില്‍ ഇംഗ്ലണ്ടിന്  173 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച് ഇന്‍ഡ്യ. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ 3 ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തി. 





ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടത്തിയ ബാറ്റിംഗ് പ്രകടനം തുടര്‍ന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 39 ബോളില്‍ 57 റണ്‍ നേടി. ആറ് സിക്‌സറുകളും 2 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ സമ്പാദ്യം. 



പതിവുപോലെ കോഹ്ലി നിരാശപ്പെടുത്തി. ഇന്നിംഗ്‌സിലെ 16-മത്തെ ബോളില്‍ 9 ബോള്‍ നേരിട്ട വിരാട് 9 റണ്‍ സമ്പാദ്യവുമായി മടങ്ങി. പന്തിനെ കൂട്ടിപിടിച്ച് ആക്രമണം നടത്തിയ രോഹിത് സ്‌കോര്‍ 113ലെത്തിച്ചാണ് മടങ്ങിയത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ 4 സിക്‌സും 2 ഫോറുമായി അര്‍ധസെഞ്ചുറിയ്ക്ക് 3 റണ്‍ അരികെ വീണു. 

പാണ്‍ഡ്യയും (23) ജഡേജയും (17) സാമാന്യം സംഭാവന ചെയതപ്പോള്‍ ശിവം ദുബെ നേരിട്ട ആദ്യപന്തില്‍ പുറത്തായി. അക്‌സര്‍ പട്ടേല്‍ 10 റണ്‍ നേടി. 






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments