Latest News
Loading...

കൊന്നയാളും കൊല്ലപ്പെട്ടയാളും പഴയ കൊലപാതക കേസ് പ്രതികള്‍


യുവാവിനെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബന്ധുവായ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യന്‍ (51) സഹോദരന്‍ രാജനെ കൊലപ്പടുത്തിയ കേസിലെ പ്രതി. ജോസ് ഇന്ന് കൊലപ്പെടുത്തിയ സഹോദരിപുത്രന്‍ ലിജോയും ഈ കേസിലെ രണ്ടാം പ്രതിയാണ്.  2021-ലാണ് ഈ സംഭവമുണ്ടായത്. 


2010-ല്‍ രാജനെയും ഭാര്യയെയും ജോസും ലിജോയും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മദ്യപാനത്തിനിടെ ഈ സംഭവത്തെ കുറിച്ച് പറയുകയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.



 ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്ന് രാജനെ മര്‍ദ്ദിച്ചവശനാക്കി. കാപ്പിക്കമ്പ് ഉപയോഗിച്ച് ലിജോയാണ് രാജനെ മാരകമായി മര്‍ദ്ദിച്ചത്. പിന്നീട് രാജന്റെ ഭാര്യയെയും പോലീസിനെയും ഇവര്‍തന്നെ വിവരമറിയിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 



ഇന്ന് ഈരാറ്റുപേട്ട തലപ്പലം കളത്തുകടവ്-വെട്ടിപ്പറമ്പ് റോഡ് ഭാഗത്ത് വെച്ചാണ് ഇയാള്‍ ലിജോ ജോസിനെ  കുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച തന്റെ മകനെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ജോസ് മുന്‍പ് ആലപ്പുഴ ജില്ലയിലെ മുക്കുപണ്ടം കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് ഇയാള് ജയിലില്‍ മോചിതനായത്. കൂടാതെ ഇയാള്‍ ഈരാറ്റുപേട്ട സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുമാണ്. ജോസ് സെബാസ്റ്റ്യനും, ലിജോ ജോസും  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ജോസിനെ പിടികൂടിയത് .ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments