28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികം ഫോര്‍കെ വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തി. പുതിയ ദൃശ്യ-ശബ്ദ മികവില്‍ എത്തിയ സ്ഫടികം ഫോര്‍കെ-ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. പാലാ പുത്തേട്ടു സിനിമാസില്‍ നടന്ന ആദ്യ ഷോയില്‍ സംവിധായകന്‍ ഭദ്രനും, അഭിനേതാവ് ചാലി പാലായും പ്രേക്ഷകരായി എത്തി.
28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ദൃശ്യ ശ്രവ്യ മികവോടെ ആടുതോമ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ്. സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ കരവിരുതില്‍ വിരിഞ്ഞ് ഇന്നും പ്രേക്ഷകന്‍ കാണാന്‍ കൊതിക്കുന്ന സ്ഫടികം, 4K മികവോടെ തിയേറ്ററില്‍ എത്തിയപ്പോള്‍ ഇരു കയ്യും നീട്ടിയാണ് പ്രായ ഭേദമന്യേ കാണികള്‍ സ്വീകരിച്ചത്. ആടുതോമയും, ചാക്കോ മാഷും, തുളസിയും, മണിമല വക്കച്ചനും, മേരിയും, തൊരപ്പന്‍ ബാസ്റ്റിനും എല്ലാം പ്രേക്ഷകര്‍ക്ക് നവ്യനുഭവമായി മാറുകയായിരുന്നു.
.പിതാവിന്റെ ഇഷ്ടനുസരണമുള്ള മകനാകാതെ വില്ലാനായി മാറി, എന്നാല്‍ അവസാനം സ്ഫടികം പോലെ വെണ്മയുള്ള മകനായി മാറിയ ആട് തോമ , മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു. ഏറെ പ്രശസ്തമായ ഏഴിമല പൂഞ്ചോലക്കൊപ്പം പ്രേക്ഷകരും നൃത്തം വെച്ചു. പഴയതിനേക്കാള്‍ 8 മിനുട്ട് കൂടുതല്‍ സമയ ദൈര്‍ഘ്യം ഉണ്ട് സ്ഫടികത്തിന്റെ പുതിയ പതിപ്പിന്. അധികമായി വന്ന ഭാഗങ്ങള്‍ പുതുതായി ഷൂട്ട് ചെയ്തതാണ്. 2 വര്‍ഷത്തോളം സമയം എടുത്താണ് പഴയ നെഗറ്റീവ് ഫിലിമില്‍ നിന്നും സ്ഫടികം 4K സൃഷ്ടിച്ചത്.
.പാലാ പുത്തേട്ട് സിനിമാസില്‍ നടന്ന ആദ്യ ഷോ കാണാന്‍ സംവിധായകന്‍ ഭദ്രന്‍ മട്ടേല്‍, സ്ഫടികത്തിലൂടെ മലയാള സിനിമയിലെത്തിയ പാലായുടെ സ്വന്തം ചാലി പാല എന്നിവരും എത്തി. സംവിധായകനൊപ്പം തിയേറ്റര്‍ ഉടമ സിബി പുത്തേട്ട്, AKMFCWA സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഖില്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജിഷ്ണു പാലാ ഏരിയാ കമ്മിറ്റി പ്രസിഡന്റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നു കേക്ക് മുറിച്ച് സ്ഫടികം 4K യുടെ വിജയഘോഷം നടത്തി.
വീഡിയോ: Facebook
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments