നീലക്കുറിഞ്ഞിയുടെ നീലവസന്തം കാണാന്‍ പോയി ഒരു കൈനിറയെ പൂവും പറിച്ച് മടങ്ങാമെന്ന് കരുതേണ്ട. ഇനി പൂവും ചെടിയും പറിച്ചാല്‍ പിഴയും 3 വര്‍ഷം ജയിലഴിയും ലഭിച്ചേക്കാവുന്ന കുറ്റം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇനി സംരക്ഷിത സസ്യം. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യും. മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. സ്വന്തമായി കൃഷി ചെയ്യുന്നതും നിരോധിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് 6 സസ്യങ്ങള്‍ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്. പശ്ചിമഘട്ടത്തില്‍പെട്ട മൂന്നാര്‍, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ മാത്രമാണ് നീലക്കുറിഞ്ഞിയുള്ളത്. ഒന്നു മുതല്‍ 12 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമഘട്ടത്തിലുള്ളത്. ഇതില്‍ 47 എണ്ണം മൂന്നാറിലുണ്ട്. 2030ല്‍ ആണ് ഇനി നീലക്കുറിഞ്ഞി പൂക്കുക.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments