സഹപാഠിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിഷേക് ബൈജുവിന്റെ (20) പോലീസ് കസ്റ്റഡി ഇന്ന് പൂർത്തിയാകും. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായതായി എസ്എച്ച്ഒ കെ.പി. ടോംസണ് അറിയിച്ചു. എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനായി സിസിടിവി ദൃശ്യങ്ങളും ഫോറൻസിക്, മെഡിക്കൽ വിദഗ്ധരുടെ റിപ്പോർട്ടുകളും ആവശ്യമായി വന്നിട്ടുണ്ട്.
.ഇന്നലെ അഭിഷേകിനെ കൂത്താട്ടുകുളം ഉപ്പനായിൽ പുത്തൻപുരയിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഭിഷേക് കട്ടറിൽ ഉപയോഗിച്ചിരുന്ന പഴയ ബ്ലേഡ് വീട്ടിൽനിന്നും കണ്ടെടുത്തു. സംഭവ ദിവസം രാവിലെ കോളജിലെത്തി ബൈക്ക് ഒളിപ്പിച്ച അവസ്ഥയിലായിരുന്നു. ഇത് കോളജ് പരിസരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
.പാലാ സെന്റ് തോമസ് കോളജ് കാന്പസിൽ കഴിഞ്ഞ ഒന്നിന് രാവിലെ 11.20 ഓടെ പരീക്ഷ എഴുതിയ ശേഷം പുറത്തിറങ്ങിയ തലയോലപ്പറന്പ് കുറുന്തറ കളപ്പുരയ്ക്കൽ കെ.എസ്. ബിന്ദുമോളുടെ മകൾ നിതിനമോളെ (22) സ്പോഞ്ച് കട്ടർ ഉപയോഗിച്ച് പ്രതി കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.
0 Comments