Latest News
Loading...

ജിസ് മോൾക്കും മക്കൾക്കും വിട ചൊല്ലി നാട്



മീനച്ചിലാറ്റില്‍ ആത്മാഹൂതി ചെയ്ത ജിസ്‌മോള്‍ക്കും മക്കള്‍ക്കും ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കബറിടത്തില്‍ അന്ത്യവിശ്രമം. മുന്‍പ് അപകടത്തില്‍ മരിച്ച മാതാവ് ലിസി തോമസിന്റെ കല്ലറയിലാണ് 3 പേരെയും അടക്കം ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് വീടും ഇടവക ദേവാലയവും സാക്ഷിയായതിന് ശേഷമാണ് ജിസ്‌മോളും മക്കളും ഓര്‍മകളിലേയ്ക്ക് മറഞ്ഞത്. 



രാവിലെ നീറിക്കാട് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് ജിസ്‌മോളുടെ ജന്‍മനാടായ മുത്തോലി പടിഞ്ഞാറ്റിന്‍കരയിലേയ്ക്ക് മൃതദേഹങ്ങളെത്തിച്ചത്. 



3 ആംബുലന്‍സുകളിലായി എത്തിച്ച ശരീരങ്ങള്‍ വീട്ടിനുള്ളിലേയ്ക്ക് എത്തിച്ചപ്പോള്‍ ബന്ധുുമിത്രാദികള്‍ നിയന്ത്രണംവിട്ട് കരഞ്ഞു. ജീവനറ്റ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ കണ്ടുനില്‍ക്കാനാകാത്ത മാനസികവിഷമത്തിലായിരുന്നു സ്തീകളക്കമുള്ളവര്‍. 


മൂന്നരയോടെ വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാലരയോടെ മൃതശരീരങ്ങള്‍ ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെത്തിച്ചു. 



വീട്ടിലും പള്ളിയിലുമായി രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖരം നാട്ടുകാരും സുഹൃത്തുക്കളുമടക്കം വന്‍ജനാവലിയാണ് കാത്ത് നിന്നത്. പള്ളിയിലെ ചടങ്ങുകല്‍ക്ക് ശേഷംവും അന്ത്യാജ്ഞലയര്‍്പപിക്കാന്‍ അവസരമൊരുക്കിയിരുന്നു. 


ഒരുനാടു മുഴുവന്‍ ഇവര്‍ക്ക് യാത്രയേകാനായി ചെറുകരയിലേയ്ക്ക് ഒഴുകിയെത്തി. കണ്ണീര്‍വാര്‍ത്തുകൊണ്ടായിരുന്നു സ്ത്രീകളടക്കം മൃതദേഹങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോയത്. 



അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ജിസ്‌മോളുടെ മാതാവ് ലിസിയുടെ കല്ലറയില്‍ തന്നെയായിരുന്നു ഇവര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഫ്രാന്‍സിസീസ് ജോര്‍ജ്ജ് എംപി, മുന്‍ എംപി തോമസ് ചാഴിക്കാടന്‍ അടക്കം രാഷ്ട്രീയ രംഗത്തെ പ്രുഖരെല്ലാം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments