Latest News
Loading...

വിഷ്ണുപ്രിയ കൊലക്കേസ്. പ്രതിയ്ക്ക് ജീവപര്യന്തം



2022-ല്‍ വിഷ്ണുപ്രിയയെന്ന പെണ്‍കുട്ടിയെ കഴുത്തറുത്ത്‌  കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം.  പ്രണയപ്പക മൂലമായിരുന്നു കൊലപപാതകം. സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ പേരില്‍ ഇരുപത്തിമൂന്നുകാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ജീവപര്യന്തവും അതിക്രമിച്ച് കടന്നതിന് 10 വര്‍ഷവും ശിക്ഷ വിധിച്ചു. 2 ലക്ഷം രൂപ പിഴയും അടയ്ക്കണം. വിധിയെ പ്രോസിക്യൂഷന്‍ സ്വാഗതം ചെയ്തു. 





തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.വി.മൃദുലയാണ് നാടിനെ നടുക്കിയ കൊലപാതക കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ അംഗീകരിച്ചായിരുന്നു വിധി. 2022 ഒക്ടോബര്‍ 22നായിരുന്നു ദാരുണമായ സംഭവം നടന്നത്. സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. 




വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകള്‍ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസില്‍ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്റെയും പാനൂരില്‍ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 




പിടിക്കപ്പെടാതിരിക്കാന്‍ അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലര്‍ സിനിമ പ്രതി പല തവണ കണ്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതില്‍ പ്രതി ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതും, പരമാവധി ശിക്ഷ എത്ര കിട്ടുമെന്നും, ജയിലില്‍ നിന്ന് എത്ര വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങാന്‍ കഴയുമെന്നുമെല്ലാം സെര്‍ച്ച് ചെയ്ത് പഠിച്ചിരുന്നു. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments