കുറവിലങ്ങാട്ട് വിലങ്ങുമായി പോലീസ് ജീപ്പില്‍നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഉഴവൂരില്‍ എത്തിയതായി സൂചന. പ്രതിക്കായി ഉഴവൂര്‍ ടൗണ്‍ പ്രദേശം അരിച്ചു പെറുക്കി പരിശോധന നടത്തി. പോലീസും സ്‌പെഷല്‍ സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍. വെള്ളിയാഴ്ച രാത്രി 08.45 ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കളത്തൂര്‍ തൂമാത്തുപാറയ്ക്കു സമീപത്താണ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്നു ചാടി രക്ഷപ്പെട്ടത്. ഹില്‍പ്പാലസ് പോലീസ് അറസ്റ്റു ചെയ്ത പിറവം സ്വദേശി ജിതേഷ് എന്ന ജിത്തു ആണ് കസ്റ്റഡിയില്‍നിന്നു ചാടി രക്ഷപ്പെട്ടത്.
.ബൈക്ക് മോഷണക്കേസില്‍ പ്രതിയായ ജിത്തുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ ജിത്തുവിനൊപ്പം മറ്റൊരു പ്രതിയായ കളത്തൂര്‍ സ്വദേശി നൈജിലിനെ തേടിയാണ് പ്രതിയ്ക്കൊപ്പം പോലീസ് എത്തിയത്. ഹില്‍പ്പാലസ് പോലീസ് സംഘം പ്രതിയുമായി ജീപ്പില്‍ എത്തിയപ്പോള്‍ ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. നൈജിലിന്റെ വീടിനു സമീപം വാഹനം നിര്‍ത്തിയ പോലീസ് നൈജിലിനായി തെരച്ചില്‍ നടത്തുകയായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments