Latest News
Loading...

കെ.എം.മാണി സാറിനെ കോഴ മാണി എന്ന് വിളിച്ച് ആക്ഷേപിച്ചതിന്റെ പ്രായശ്ചിത്തം: സജി മഞ്ഞക്കടമ്പിൽ

 ഐക്യ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ കാലഘട്ടങ്ങളിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന  കെ എം മാണി സാർ പാലായിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി വിപുലീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമാനസൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തികരിച്ച പാലാ ജനറൽ ആശുപത്രിക്ക് മാണി സാറിന്റെ പേര് ഇടണം എന്ന് കേരളാ കോൺഗ്രസ് മാണി സാറിന്റെ വിയോഗത്തിനുശേഷം ആവശ്യപ്പെട്ടിരുന്നു.


 വൈകിയെങ്കിലും  ഇടതുസർക്കാർ മാണി സാറിന്റെ പേര് പാലാ ജനറൽ ആശുപത്രിക്ക് നൽകിയതിനെ സ്വാഗതം ചെയ്യുന്നു. വെറും ആരോപണത്തിന്റെ പേരിൽ കെ.എം.മാണി സാറിനെ കോഴ മാണി എന്ന് വിളിച്ച് ക്രൂരമായി വേട്ടയാടിയ എൽ.ഡി.എഫ്. ചെയ്ത പ്രായശ്ചിത്തമായി പാലായിലെ ജനങ്ങൾ ഇതിനെ കാണുമെന്നും യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.



പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല ഇന്നത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും , നേഴ്സ്മാരേയും മറ്റ് സ്റ്റാഫിനെയും നിയമിക്കണമെന്നുംസജി ആവശ്യപ്പെട്ടു. 

നിലവിൽ എത് രോഗി പാലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി വന്നാലും കോട്ടയം മെഡിക്കൽ കോളെജിലെയ്ക്ക് റഫർ ചെയ്യുന്ന പണി മാത്രമാണ് പാലാ ആശുപത്രിയിൽ നടക്കുന്നതെന്നും സജി ആരോപിച്ചു.



Post a Comment

0 Comments